സ്വിച്ച് ഓഫാക്കുന്നതു പോലെ നിന്നു പോകുന്ന ഒന്നല്ല യുദ്ധം ഉണ്ടാക്കാൻ പോകുന്ന ദുരിതങ്ങൾ…
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് ശേഷം, പല പ്രദേശങ്ങളിലും ലംഘനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജമ്മു & കാശ്മീരിൽ, ശ്രീനഗർ, ഉധംപൂർ, രജൗരി, അഖ്‌നൂർ, ആർ എസ് പുര എന്നിവിടങ്ങളിൽ ഡ്രോൺ പ്രവർത്തനവും ഷെല്ലാക്രമണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടാതെ, ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിന് സമീപം സ്ഫോടന ശബ്ദങ്ങൾ കേട്ടു.
ജമ്മു & കാശ്മീരിന് പുറമെ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലും ഡ്രോൺ സാന്നിധ്യവും ബ്ലാക്ക്ഔട്ട് പ്രോട്ടോക്കോളുകളും സജീവമാക്കിയിരുന്നു. അമൃത്സർ, ഗുരുദാസ്പൂർ, ജയ്സാൽമീർ, ബാർമർ, കച്ച് എന്നിവിടങ്ങളിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇന്ത്യയുടെ ഇന്നത്തെ മിക്കവാറും പത്രങ്ങളിലെല്ലാം, അത് ഇംഗ്ലീഷ് ആയാലും മലയാളം ആയാലും സാമ്പത്തിക മാധ്യമം ആയാലും ഒരേ തലക്കെട്ട് കൊടുത്തിരിക്കുന്നത് സർക്കാർ പറഞ്ഞിട്ടാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു… വെടി നിർത്തി, ലംഘിച്ചു എന്നതാണ് ആ ഭാഷ…
അതേ സമയം, പത്രങ്ങളോ ചാനലുകളോ മുഖ്യധാരാ മാധ്യമങ്ങളോ വെടി തുടരുന്ന വേളയിൽ യുദ്ധംത്തിന് വിരാമം ഇടണം എന്നൊന്നു പറഞ്ഞത് പോലുമില്ല.. യുദ്ധ ജ്വരം ആളിക്കത്തിക്കുന്നതിൽ നിന്ന് ഒരു മുഖ്യധാരാ പാർട്ടിയും അതിന്റെ സൈബർ പോരാളികളും പിന്നോട്ടു പോയതുമില്ല…
ലാഹോറിൽ ആയിരങ്ങൾ യുദ്ധ വിരുദ്ധ റാലി നടത്തിയപ്പോൾ, നിരവധി സ്ത്രീകൾ തെരുവിലിറങ്ങിയപ്പോ(ൾ, തൃശൂരിൽ ഒരു വശത്ത് ആർഎസ്എസും മറുവശത്ത് പോലീസും യുദ്ധ വിരുദ്ധ റാലിയ്ക്ക് എതിരെ ഇറങ്ങിയെന്ന് നമ്മൾ കാണണം. .
ഇന്ത്യയിൽ വെടിനിർത്തലിന് ശേഷം കൊല്ലപ്പെട്ട അതിർത്തി സുരക്ഷാ സൈനികൻ ഒരു മുസ്ലീം ആയതു കൊണ്ട് ആ പേര്, മുഹമ്മദ് ഇംതിയാസ് എന്ന പേര്, ആരും പുറത്തു പറഞ്ഞില്ല…
ചില കാര്യങ്ങൾ വായനക്കാർ പ്രത്യേകം ശ്രദ്ധിക്കണം…
ഇരു രാജ്യങ്ങളും യുദ്ധം ചെയ്തതിൽ കൊല്ലപ്പെട്ടത് ഏതാണ്ട് മിക്കവാറും പാവപ്പെട്ട ജനങ്ങളായിരുന്നു. ഏതാണ്ട് 24-30 സാധാരണ മനുഷ്യർ വെച്ച് ഇന്ത്യയിലും പാക്കിസ്ഥാനിലും (മൊത്തം ഏതാണ്ട് 54 വരും) കൊല്ലപ്പെട്ടിട്ടുണ്ട്.
അതായത്,, ഇന്ത്യയിൽ പഹൽഗാം അടക്കം ഏതാണ്ട് 50 പേർ കൊല്ലപ്പെട്ടു കഴിഞ്ഞു.. ഇതിൽ പട്ടാളക്കാർ പെടില്ല…
പാക്കിസ്ഥാനിൽ മരിച്ചു വീണത് 30-ഓളം പാവം മനുഷ്യരായിരുന്നു…
ഇതു കൊണ്ട് ഗുണമുണ്ടായത്, ഇരു രാജ്യങ്ങളിലെയും ഭരണകൂട നേതാക്കൾക്കും ചോര കുടിക്കുന്ന ചാനലുകൾക്കും പത്രങ്ങൾക്കും മാത്രമായിരുന്നു… ജനങ്ങൾ സകലമാന ദുരിതങ്ങളും അനുഭവിച്ചു കൊണ്ടിരിക്കയായിരുന്നു…
ഇനി, മറ്റു ചിലത് പറയാം…
ചൈന പരസ്യമായി പാക്കിസ്ഥാനെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്…
ഈ സമയത്ത് അമേരിക്ക ചെയ്തത് എന്താണെന്ന് കൂടി മനസ്സിലാക്കണം…
ഐഎംഎഫ് പാക്കിസ്ഥാന് പല വകുപ്പുകളിലായി 2.3 ശത കോടി ഡോളർ സഹായം ഒടുവിലായി പ്രഖ്യാപിച്ചത് ഈ യുദ്ധം നടക്കുന്ന വേളയിലായിരുന്നു…
ഈ ധനസഹായം യുദ്ധം കഴിയാതെ നൽകരുതെന്ന് പറഞ്ഞ് യു എസിന് ഈ ധനസഹായം വീറ്റോ ചെയ്യാൻ കഴിയുമായിരുന്നു…
എന്നാൽ അമേരിക്ക അത് ചെയ്തില്ല.. മോദിയുടെ മൈ പ്രണ്ട് പ്രയോഗം ശുദ്ധ ഭോഷ്കാണ് എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു…
അമേരിക്കയിൽ ട്രംപ്, റൂബിയോ ഒക്കെ തങ്ങളാണ് യുദ്ധം നിർത്തിയതെന്നു പറയുന്നു…. പാക്കിസ്ഥാൻ പ്രസിഡന്റ് തങ്ങൾ യുദ്ധം വിജയിച്ചെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു…. മോദി വാ തുറക്കുന്നില്ല…
അമേരിക്ക ഇത് ചെയ്തത്, പാക്കിസ്ഥാൻ ആ പണം എടുത്ത് അമേരിക്കയിൽ നിന്ന് സൈനികവും അല്ലാത്തതുമായ സാമഗ്രികൾ മേടിച്ചു കൂട്ടും എന്ന ചിന്തയിലാണ്. അമേരിക്ക ഇത്തരത്തിൽ പാക്കിസ്ഥാനെ സ്വാധീനിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്. ഇത് അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിന്റെ ഭാഗമായിട്ടാണ്….
പറഞ്ഞു വന്നത് സംഗ്രഹിക്കാം….
യുദ്ധം ഔപചാരികമായാലും അനൌപചാരികമായാലും നഷ്ടം സാധാരണക്കാരായ ജനങ്ങൾക്ക് തന്നെയാണ്… അവരുടെ സകല സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു.., അവരുടെ സമ്പത്തുകൾ നശിപ്പിക്കപ്പെട്ടു., അവർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു.. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു……
അതു പോലെ സൈനികരെ നിർബന്ധിതമായി യുദ്ധത്തിന് പറഞ്ഞു വിട്ട് അവരുടെ പ്രാണത്യാഗത്തിന് വഴിയൊരുക്കപ്പെട്ടു….
ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെയും കാശ്മീർ മുസ്ലിങങൾക്കെതിരെയും സംഘപരിവാരങ്ങൾ ആക്രമം അഴിച്ചു വിട്ടു….
തൃശൂരിലെ യുദ്ധ വിരുദ്ധ റാലി പോലും സംഘപരിവാർ ഭീഷണിയ്ക്ക് വിധേയമായി, കേരളാ പോലീസും ആഭ്യന്തര വകുപ്പും പതിവു പോലെ സംഘപരിവാരങ്ങൾക്ക് വേണ്ടി പണിയെടുത്തു…. സമാധാനപരമായി യുദ്ധ വിരുദ്ധ റാലിയിൽ പങ്കെടുത്തിരുന്ന പ്രമുഖ, ആദരണീയ വ്യക്തിത്വങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി….(ചിത്രം കാണുക).. കുറുവടിയുമായി നിന്നിരുന്ന സംഘപരിവാരങ്ങളെ സ്വച്ഛന്ദം വിഹരിക്കാൻ അനുവദിച്ചു…
ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സ്വത്തിനും ജീവനും ഭീഷണിയാവുകയും രാജ്യത്ത് ഫാസിസ്റ്റുകൾക്ക് തങ്ങളുടെ വിളയാട്ടം ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ കൂടുതലുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഈ യുദ്ധ പ്രവർത്തനങ്ങളിലൂടെ സംജാതമാക്കപ്പെട്ടത് എന്നാണ്…
ജനങ്ങൾക്കുണ്ടായ ദുരിതങ്ങൾ അതു കൊണ്ട് തന്നെ സ്വിച്ച് ഓഫാക്കുന്നതു പോലെ ഇല്ലാതാവാൻ പോകുന്നില്ല…
സി എൻ ജയരാജൻ