Home » അറബിക്കടലിൽ രാസവിഷ ചേരുവകൾ നിക്ഷേപിക്കുമ്പോൾ ……

അറബിക്കടലിൽ രാസവിഷ ചേരുവകൾ നിക്ഷേപിക്കുമ്പോൾ ……

by Jayarajan C N
അറബിക്കടലിൽ രാസവിഷ ചേരുവകൾ നിക്ഷേപിക്കുമ്പോൾ ……
2025 മെയ് 25-ന് കൊച്ചി അഴിമുഖത്തിന് പടിഞ്ഞാറ് അറബിക്കടലിൽ മുങ്ങിത്താഴ്ന്ന കണ്ടെയ്നർഷിപ്പിനെക്കുറിച്ചുള്ള വാർത്ത സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്ക് ഒരേ നാവായിരുന്നു.
കപ്പലിലെ കണ്ടെയ്നറുകളിൽ എന്തൊക്കെയാണെന്ന് അറിയില്ലെന്ന്!!
കേരളത്തിലെ മാധ്യമ മുതലാളിമാരും അനുസരണ ശേഷി നഷ്ടപ്പെടാത്ത റിപ്പോർട്ടർ തൊഴിലാളികളും ഒരേ ഊണത്തിൽ അതാവർത്തിച്ചു. കേരളത്തിലെ മുഴുവൻ ജനങ്ങളും വിഡ്ഢികളാണെന്നാണ് അവരുടെയൊക്കെ വിലയിരുത്തൽ.
ഒരു ചരക്ക്കപ്പൽ പുറപ്പെടുമ്പോഴും ബർത്തിൽ അടുപ്പിക്കുമ്പോഴും കപ്പലിൽ കയറ്റിയ മുഴുവൻ വസ്തുക്കളുടേയും വിവരം അതാത് പോർട്ടിലെ ക്ലസ്റ്റംസിന് കൈമാറി NOC വാങ്ങാതെ കപ്പലിന് പുറപ്പെടാനോ നങ്കൂരമിടാനോ ആവില്ല.
അന്താരാഷ്ട്ര ചട്ടങ്ങളുടെ ഭാഗമാണത്.
ഇത്തരം വസ്തുതകൾ മറച്ചുവെച്ച മാധ്യമങ്ങളുടെ ധർമ്മം എന്താണ്. അപകടത്തിൽപെട്ടത് സ്വകാര്യ കപ്പൽ ആയതിനാൽ ഒന്നും മറച്ചുവെയ്ക്കേണ്ടതില്ല.
സ്വകാര്യ ഷിപ്പിംങ് കമ്പനികളുമായുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടേയും, ഭരണവർഗ്ഗ ദല്ലാൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നേതൃത്വങ്ങളുമായുള്ള രഹസ്യധാരണകളുടേയും അടിസ്ഥാനത്തിൽ അവർ ജനങ്ങളിൽ നിന്ന് വസ്തുതകൾ മറച്ചുവെയ്ക്കുക സ്വാഭാവികമാണ്. ജനങ്ങൾ അറിയേണ്ട അത്തരം വിഷയങ്ങൾ സമൂഹത്തെ അറിയിക്കുകയാണ് മാധ്യമ ധർമ്മം. ഇതൊന്നും അറിയാത്തവരല്ല മാധ്യമ മേഖലയിലുള്ളവർ. അപ്പോൾ കാര്യങ്ങൾ വളരെ വ്യക്തമാണ്.
ലൈബീരിയൻ കപ്പൽ മുങ്ങി മാരക രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്നറുകൾ കടലിനടിയിൽ മുങ്ങിത്താഴ്ന്ന് കിടന്നിട്ട് രണ്ടാഴ്ച പിന്നിടും മുമ്പാണ് സിംഗപ്പൂർ കപ്പൽ കേരള തീരത്ത് മാരകരാസവസ്തുക്കളുമായി അറബിക്കടലിൽ കത്തിയമരുന്നത്.
അറിഞ്ഞിടത്തോളം കപ്പലിൽ വിസ്ഫോട ശേഷിയുള്ള  നിരോധിതരാസവസ്തുക്കളും ഉൾപ്പെടുന്നു. കത്തിയമരുന്ന കപ്പലിൽ നിന്ന് അന്തരീക്ഷത്തിലേക്ക് പരക്കുന്ന പുക കാറ്റിൻ്റെ ഗതിയനുസരിച്ച് തീരത്തേക്ക് സഞ്ചരിക്കും. പുകപടലം സഞ്ചരിക്കുന്ന പാതയിൽ അധിവസിക്കുന്ന ജീവജാലങ്ങൾക്ക് ഹ്രസ്വ- ദീർഘ കാലയളവിൽ എന്തൊക്കെ ദുരന്തങ്ങൾ സംഭവിക്കുമെന്ന് പ്രവചിക്കുക അസാദ്ധ്യമാണ്.
ഭോപ്പാലിൽ യൂണിയൻ കാർബൈഡ് കമ്പനി രാസപരീക്ഷണം നടത്തി സെക്കൻഡുകൾക്കകം പതിനായിരം മനുഷ്യരേയും മൃഗങ്ങളേയും ശ്വാസംമുട്ടിച്ചു കൊന്നു. ലക്ഷക്കണക്കിന് മനുഷ്യർ നിത്യരോഗികളായി. കാസർഗോട്ട് എൻഡോസൾഫാൻ സ്പ്രേയുടെ റിയാക്ഷൻ അറിയാൻ ജനിതകമാറ്റം വന്ന കുഞ്ഞുങ്ങൾ പിറക്കേണ്ടി വന്നു.
കടലിൽ മാരസരാസവസ്തുക്കൾ പടരുന്നതോടെ കടലിലെ ആവാസ വ്യവസ്ഥ ജീവനറ്റതാകും. ഒരു പക്ഷേ മത്സ്യവർഗ്ഗങ്ങൾ തന്നെ അറബിക്കടലിൽ നിന്ന് അപ്രത്യക്ഷമാകാം. ‘ചാവുകടലും ആരാൽ കടലും ദൃഷ്ടാന്തങ്ങളായി നമുക്ക് മുന്നിലുണ്ടു്.
മനുഷ്യ നിർമ്മിതമായ പ്ലാസ്റ്റിക്കിൻ്റെ 80% വും കടലിൽ അടിഞ്ഞുകൂടി പ്ലാസ്റ്റിക് മലകൾ രൂപം കൊണ്ട് കടലിൽ ഒഴുകിനടക്കുന്ന വിവരവും പുറത്ത് വന്നിട്ടുണ്ടു്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ കടൽത്തീരങ്ങളിൽ മുങ്ങിയ കപ്പലിൽ നിന്ന് അടിഞ്ഞുകൂടിയ പ്ലാസ്റ്റിയ് തരികൾ സൃഷ്ടിക്കുന്ന മലിനീകരണത്തിൻ്റെ ആഘാതം കുറക്കാനാവാതെ നട്ടം തിരിയുമ്പോഴാണ് കോഴിക്കോട്ടെ കപ്പൽ അപകടം.
കപ്പലിലെ കണ്ടെയ്നറുകളിൽ സംഭരിച്ചിട്ടുള്ള വസ്തുക്കളുടെ കൃത്യമായ വിവരം സെക്കൻ്റുകൾക്കുള്ളിൽ ലഭിക്കുമെന്നിരിക്കെ അത് മറച്ചുവെക്കാനും ഷിപ്പിംഗ് കമ്പതികളെ സരംക്ഷിക്കുന്നതിനും വേണ്ടി കേസ് പോലും രജിസ്റ്റർ ചെയ്യാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾ ദേശദ്രോഹ പ്രവൃത്തിയുടെ ഉത്തമോദാഹരണമാണ്.
കരിയിലകൾ കത്തിച്ചാൽ അന്തരീക്ഷമലിനീകരണമുണ്ടാകും എന്ന് അലമുറയിടുന്ന ഭരണാധികാരികൾ അമേരിക്കൻ സായിപ്പിന് മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തുകയാണ്.
സ്വകാര്യ ഗോഡൗണുകളിൽ കണ്ടെയ്നറുകളിൽഹൗസ് സ്റ്റഫിംഗ് ആരംഭിച്ചതിൻ്റെ ദുരന്തമാണ് ലോകം നേരിട്ടു കൊണ്ടിരിക്കുന്നത്. കസ്റ്റംസിനെ നോക്കുകുത്തിയാക്കി മാറ്റിയ ഹൗസ് സ്റ്റഫിങ് അടിയന്തിരമായി അവസാനിപ്പിക്കണം. മുങ്ങിയ കപ്പൽ ഉടമകൾക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്യണം. അറസ്റ്റ് ചെയ്ത് വിചരണയ്ക്ക് വിധേയമാക്കണം.
ഞങ്ങളുടെ കുടിവെള്ളം മുട്ടിച്ചാൽ നിങ്ങളെ ശ്വാസംമുട്ടിക്കുമെന്ന ഭീഷണി
കത്തിയമരുന്ന കപ്പലിലെ രാസവിഷപ്പുകയിലും മങ്ങാതെ നിൽപ്പുണ്ട് എന്ന് മറക്കാതിരിക്കുക.
10 കോടി മത്സ്യ ഇന്ത്യൻ തൊഴിലാളികളുടെ അടുപ്പിൽ തീ പുകയുന്നതു് നമ്മുടെ സമുദ്രാതിർത്തിക്കുള്ളിലെ മത്സ്യസമ്പത്തിൽ നിന്ന് ലഭിക്കുന്നവരുമാനം കൊണ്ടും വിദേശനാണ്യം കൊണ്ടുമാണെന്ന് ഓർക്കുന്നത് കാര്യഗൗരവത്തിന് ഉപകാരപ്രദമാകും.
ടി സി സുബ്രഹ്മണ്യൻ

You may also like

Leave a Comment