Home » സംസ്ഥാന ഭരണം അഞ്ചാം വർഷത്തേക്ക് കടക്കുമ്പോൾ – പത്രസമ്മേളനക്കുറിപ്പ്

സംസ്ഥാന ഭരണം അഞ്ചാം വർഷത്തേക്ക് കടക്കുമ്പോൾ – പത്രസമ്മേളനക്കുറിപ്പ്

by Jayarajan C N

സംസ്ഥാന ഭരണം അഞ്ചാം വർഷത്തിലേക്ക് കടക്കുകയും  ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഒരു പൊതു തെരഞ്ഞടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്യാനിരിക്കേയാണ് നിലമ്പൂരിൽ ഒരു ഉപ
തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്ക
പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ
ഈ ഉപതെരഞ്ഞെടുപ്പ് ഭരണതലത്തിൽ എന്തെങ്കിലും മാറ്റങ്ങളോ സ്വാധീനമോ  ചെലുത്താനിടയില്ല. എന്നാൽ പോലും ജനങ്ങൾ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങളോ രാജ്യം നേരിടുന്ന വെല്ലുവിളികളോ തെരഞ്ഞടുപ്പ് ഗോദയിലുള്ള ഏതങ്കിലും മുന്നണിയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ പരാമർശ വിഷയമായി പോലും പരിഗണിക്കുന്നേയില്ല.
അതീവ ഗൗരവമേറിയ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ കൂടിയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത്.
ഇന്ത്യയിൽ പതിറ്റാണ്ടുകളായി ശക്തിപ്പെട്ടു
ക്കൊണ്ടിരിക്കുന്ന നവലിബറൽ കോർപ്പറേറ്റിസവും മനുവാദി ഹിന്ദുത്വവും അഥവാ
ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായ ആർ‌എസ്‌എസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഫാസിസവും വലിയൊരു വെല്ലുവിളിയായി ജനങ്ങൾക്കെതിരെ ഉയർന്നു വന്നിരിക്കയാണ്. കഴിഞ്ഞ ഒമ്പത് വർഷമായി കേരളം ഭരിക്കുന്ന എൽ.ഡി.എഫിനോ പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിനോ ഈ വിഷയത്തെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനോ രാജ്യം നേരിടുന്ന വൻ വിപത്തിനെതിരെ ജനങ്ങളെ തയാറാക്കുന്നതിനോ ഉള്ള ഒരു കാഴ്ചപ്പാടുകളും മുന്നോട്ട് വെക്കാനില്ല.
അദ്ധ്വാനിക്കുന്ന വർഗ്ഗങ്ങളുടെയും , ന്യൂനപക്ഷങ്ങൾ അടക്കമുള്ള മർദ്ദിത വിഭാഗങ്ങളുടേയും
എല്ലാ അവകാശങ്ങളും കവർന്നെടുത്തുകൊണ്ട് കടുത്ത ചൂഷണം, അടിച്ചമർത്തൽ തുടങ്ങിയ ജനാധിപത്യ വിരുദ്ധമായ നയങ്ങൾ അവരുടെ മേൽ കേന്ദ്ര ഭരണകൂടം അടിച്ചേൽപ്പിക്കുകയാണ്. ഏറ്റവും മനുഷ്യത്വരഹിതമായ രീതിയിൽ നികുതി ഭാരം തൊഴിലാളികൾക്കും , കൃഷിക്കാർക്കും ,കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും പ്രവാസികൾക്കും മേൽ ചുമത്തുകയാണ്. വിലക്കയറ്റവും, തൊഴിലില്ലായ്മയും രൂക്ഷമാകുന്നു.  കൃഷിഭൂമിക്കും, വനാവകാശങ്ങൾക്കും,  തങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി കോർപ്പറേറ്റു ശക്തികൾക്കെതിരെ സമരം ചെയ്യേണ്ടി വരുന്ന ആദിവാസി ജനവിഭാഗങ്ങൾക്കെതിരെ പ്പോലും ശത്രുരാജ്യങ്ങളിലെ ജനങ്ങളെയെന്നപോലെ, യുദ്ധ സമാനമായി അടിച്ചമർത്തി കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങൾ, ദരിദ്ര -മർദ്ദിത ജനവിഭാഗങ്ങൾ ഒന്നടങ്കം ആർഎസ്സ്.എസ്സ് ഫാസിസ്റ്റുകളുടെ ഭീഷണിക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
എന്നാൽ ഏറ്റവും,   നിന്ദ്യമായ രീതിയിൽ കോൺഗ്രസ്സ്, സിപിഐ, സിപിഐ (എം) എന്നിവയുൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും കേരള മുൾപ്പെടെ അധികാരത്തിലിരിക്കുന്ന ഓരോ സംസ്ഥാനങ്ങളിലും,
മോദീ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കോർപ്പറേറ്റ് ദാസ്യ വേലയെ ലജ്ജാകരമായി പിന്തുണക്കുകയും നടപ്പാക്കുകയുമാണ് ചെയ്യുന്നത്.
9 വർഷക്കാലത്തെ പിണറായി ഭരണം കേരളത്തൻ്റെ സമ്പദ്ഘടനയെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചു കഴിഞ്ഞു. ജാതി സെൻസസിനെ പോലും അട്ടിമറിക്കുന്ന വർഗ്ഗീയ-ജാതി മേധാവിത്ത ശക്തികളുടെ പിടിയിലേക്ക് കേരളം അകപ്പെട്ടു.
 അഴിമതിയെ സാർവ്വത്രികമാക്കിയും, കോർപ്പറേറ്റ് വികസനം അടിച്ചേൽപ്പിച്ചും മുലധന ശക്തികൾക്ക് കേരളത്തെ അടിയറ വെക്കുകയാണ് പിണറായി കേരളത്തിൽ ചെയ്യുന്നത്. ഫാസിസ്റ്റ് മോഡിയുടെ ജനവിരുദ്ധമായ ഒരോ നയങ്ങളും കണിശമായി പിണറായി നടപ്പാക്കുകയാണ്. ഏറ്റവും ഒടുവിലായി കേരളത്തിലെ കുടിവെള്ള പദ്ധതികൾ പോലും അന്താരാഷ്ട്ര കോർപ്പറേറ്റ് ശക്തികൾക്ക്  അടിയറ
വെച്ചു കഴിഞ്ഞു.
 നഗരങ്ങളിലെ ജല വിതരണവും അനുബന്ധ പ്രവർത്തനവും  ഇതുവഴി അന്തർദേശീയ ജലവിതരണ കുത്തക കമ്പനികളുടെ(Suez,ഫ്രാൻസ്) കൈകളിൽ എത്തി ചേർന്നിരിക്കയാണ്.
കേരളത്തിൻ്റെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നമായി ഇന്നും നിലനിൽക്കുന്ന ഭൂ പ്രശ്നത്തോട് ഇരുമുന്നണികളും, മുഴുവൻ ഭരണവർഗ്ഗ പ്രസ്ഥാനങ്ങളും ഒരേ നിലപാടുകളാണ് കൈക്കൊള്ളുന്നത്. കേരളത്തിൽ അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി ഏഴു പതിറ്റാണ്ടുകളായി കൈവശം വെച്ച് കൊണ്ടിരിക്കുന്ന വിദേശ കോർപ്പറേറ്റ് കമ്പനികളെ സംരക്ഷിക്കുകയാണ് ഇവർ എല്ലാവരും ചെയ്യുന്നത്. അമ്പതിനായിരത്തോളം പട്ടികജാതി പട്ടിക വർഗ്ഗ കോളനികളിലും പുറംമ്പോക്കുകളിലുമായി ലക്ഷക്കണക്കിന് ഭൂരഹിതർ ദു:സ്സഹമായി ജീവിതം തള്ളിനീക്കുമ്പോഴും, വിദേശതോട്ടം കമ്പനികൾ അനധികൃതമായി കയ്യടക്കിയ ഭൂമി നിയമനിർമ്മാണത്തിലൂടെ തിരിച്ചു പിടിക്കണമെന്ന സർക്കാർ തന്നെ നിയോഗിച്ച അഞ്ചിലധികം കമ്മീഷനുകളുടെ ശുപാർശകൾ ഉണ്ടായിട്ടും
 ടാറ്റാ – ഹാരിസൺ പോലുള്ള കോർപ്പറേറ്റുകളെ സംരക്ഷിക്കുകയാണ് ഇടതുപക്ഷ മുഖം മൂടിയിട്ട പിണറായി സർക്കാറും ചെയ്തു കൊണ്ടിരിക്കുന്നത്. നിലമ്പൂർ നിയോജക മണ്ഡലത്തിൽ പോലും തോട്ടം കമ്പനികൾ നിയമവിരുദ്ധമായി കൈവശം വെക്കുന്ന ആയിരക്കണക്കിനു ഏക്കർ എസ്റ്റേറ്റ് ഭൂമിയാണ് നിയമ നിർമ്മാണത്തിലൂടെ ഏറ്റെടുക്കാനുള്ളത്.
വനാവകാശ നിയമങ്ങൾ നടപ്പാക്കുന്നതിനോ, ദലിത് -ആദിവാസി സമൂഹത്തിനും ദൂരഹിതർക്കും കൃഷിഭൂമി വിതരണം ചെയ്യുന്നതിന് സർക്കാർ തയാറാകുന്നില്ല. പാർപ്പിട പദ്ധതികൾ പോലും അഴിമതിക്കും കൊള്ളക്കും വേണ്ട പദ്ധതികളായി മാറിയിരിക്കുന്നു.
നിലമ്പൂരിലെ ആദിവാസികൾ ഭൂമിക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന സമരങ്ങളെ കണ്ടില്ലന്നു നടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിൽ നിന്ന് അനുമതി കിട്ടിയ ആയിരക്കണക്കിന് ഏക്കർ ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യാമെന്നിരിക്കെ  സർക്കാർ ഇത് ചെയ്യുന്നില്ല. എന്നാൽ ഭൂമിയല്ല,കടലാസ് പട്ടയങ്ങളാണ് പട്ടയമേളകളിലൂടെ സർക്കാർ നിർലോഭം വിതരണം ചെയ്തു കൊണ്ടിരിക്കുന്നതു്.
 2009ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിപ്രകാരം ആദിവാസികൾക്ക് അവകാശപ്പെട്ട ഒരേക്കർ വീതമുള്ള ഭൂമിയുടെ വിതരണം നടത്താൻ സർക്കാർ ഇപ്പൊഴും വിമുഖത കാണിക്കുകയാണ്.
ഇത്തരമൊരു പൊതു സാഹചര്യത്തിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലായാലും വരാൻ പോകുന്ന നിയമസഭാ  തെരഞ്ഞടുപ്പിലായാലും
കോർപ്പറേറ്റ് ശക്തികൾക്കും അവരുടെ പാദസേവകരായ ഭരണവർഗ്ഗങ്ങൾക്കും എതിരായ ഒരു ജനവിധിയാണ് , ഒരു ജനാധിപത്യ ബദൽ എന്ന രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാനും നേടിയെടുക്കാനും ഉള്ള ഒരു ജന വിധിയാണ് യഥാർത്ഥത്തിൽ ജനങ്ങളിൽ നിന്നും ഉണ്ടാകേണ്ടത്. അതോടൊപ്പം തന്നെ അങ്ങേയറ്റം ജനവിരുദ്ധമായ കോർപ്പറേറ്റ് നയങ്ങൾ നടപ്പാക്കി കൊണ്ട് മോഡീ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള പിണറായി നയിക്കുന്ന ‘കപട ഇടതുപക്ഷ ‘ത്തെ തൂത്തെറിയുന്നതും ആയിരിക്കണം ഈ ജനവിധി.
സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ :
1.എം. പി. കുഞ്ഞിക്കണാരൻ
(സംസ്ഥാന സെക്രട്ടറി, )
2 .എ എം. അഖിൽ കുമാർ,
3 കെ. ബാബുരാജ്,
4.വി.എ ബാലകൃഷ്ണൻ
(സംസ്ഥാന കമ്മിറ്റി അംഗങ്ങൾ. )
മലപ്പുറം
09/06/2025.

You may also like

Leave a Comment