Home » മാവോയിസ്റ്റ് നേതാവ് രൂപേഷിൻ്റെ നോവൽ പ്രസദ്ധീകരണത്തിന് അനുമതി നൽകുക

മാവോയിസ്റ്റ് നേതാവ് രൂപേഷിൻ്റെ നോവൽ പ്രസദ്ധീകരണത്തിന് അനുമതി നൽകുക

by Jayarajan C N
വിയ്യൂർ ജയിലിലെ തടവുകാരനായ , മാവോയിസ്റ്റ് നേതാവ് രൂപേഷിന് തന്റെ നോവൽ പ്രസിദ്ധീകരിക്കാൻ സർക്കാർ അനുമതി നിഷേധിച്ചത് ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 19(1)(a) പ്രകാരം ലഭിക്കേണ്ട മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.
ആർ.എസ്.എസ് ഫാസിസ്റ്റ് ശക്തികൾ അഖിലേന്ത്യാ തലത്തിൽ നടപ്പാക്കുന്ന നയങ്ങൾ തന്നെയാണ് ഇക്കാര്യത്തിൽ കേരളത്തിൽ ഇടതുപക്ഷം എന്നവകാശപ്പെടുന്നവരും ചെയ്യുന്നത്. പ്രത്യക്ഷമായി തന്നെ
സംസ്ഥാന സർക്കാർ പോലീസിലും ജയിൽ വകുപ്പിലും ആർ.എസ്.എസ്-നെ കയറൂരി വിട്ടിരിക്കുന്നു. ജയിലിൽ രാഷ്ട്രീയ തടവുകാരുടെ ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങൾ പോലും കവർന്നെടുക്കുന്നു. UAPA അടക്കമുള്ള എല്ലാ കരിനിയമങ്ങളും ജനങ്ങൾക്കെതിരെ പ്രയോഗിക്കുന്നു.
പിണറായി സർക്കാറിൻ്റെ
ഇത്തരം നടപടികൾ തടവറകളിലെ നീതി നിഷേധവും  ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കുകയുമാണ്ചെയ്യുന്നതു.
ഇത്തരം അവസ്ഥയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുക എന്നത് ഏതൊരു ജനാധിപത്യ വാദിയുടെയും കടമയാണ്. പുസ്തകം പ്രസദ്ധീകരിക്കാനുള്ള മാവോയിസ്റ്റ് നേതാവ് രൂപേഷിൻ്റെ ആവശ്യം അംഗീകരിക്കണമെന്ന്   എന്ന് സിപിഐ (എം എൽ) റെഡ് സ്റ്റാർ കേരള സംസ്ഥാന കമ്മറ്റി  അധികാരികളോട് ആവശ്യപ്പെടുന്നു.
എം.പി. കുഞ്ഞിക്കണാരൻ,
സെക്രട്ടറി ,
കേരള സംസ്ഥാന കമ്മിറ്റി ,
സി പി ഐ (എം എൽ) റെഡ് സ്റ്റാർ.
കേരള.
28/05/ 2025
എറണാകുളം

You may also like

Leave a Comment