ഇന്ന്, കാവി നവ-ഫാസിസത്തിന് കീഴിൽ, തീവ്രമായ വിഘടന നയങ്ങളിലൂടെയും വർഗീയ പ്രകോപനങ്ങളിലൂടെയും രാജ്യത്തിന്റെ മുഴുവൻ സാമൂഹിക ഘടനയും ഭയാനകമായ ശിഥിലീകരണത്തെ നേരിടുകയാണന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സ. പിജെ ജയിംസ് പറഞ്ഞു.
ഗുജറാത്തിനും ഉത്തർപ്രദേശിനും ശേഷം മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്ന പോലെ സംഘി മനുവാദി ഫാസിസ്റ്റ് ശക്തികൾ അടുത്തിടെ ഛത്തീസ്ഗഡിനെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലയാക്കി മാറ്റുകയാണ്.
ഛത്തീസ്ഗഡിൽ, പ്രത്യേകിച്ച് ന്യൂനപക്ഷ ക്രിസ്ത്യൻ, മുസ്ലീം സമൂഹങ്ങൾ, സ്ത്രീകൾ, ദരിദ്ര തൊഴിലാളിവർഗം, ആദിവാസികൾ, അടിച്ചമർത്തപ്പെട്ട ദലിതർ എന്നിവരെ ഫാസിസ്റ്റ് ശക്തികൾ ലക്ഷ്യമിടുന്നു. അദാനി അംബാനി പോലുള്ള അഴിമതിക്കാരായ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഭൂരിപക്ഷ മതഭ്രാന്തിന്റെ അന്തരീക്ഷത്തിൽ നടത്തുന്ന കൊള്ള കാരണം, കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയുടെ ഭാരം മൂലം ഛത്തീസ്ഘടിലെ 90 ശതമാനം സാധാരണക്കാരും ഞരങ്ങുകയാണ്. ഈ ഫാസിസ്റ്റ് ശക്തികളും അവരുടെ ആജ്ഞപ്രകാരം പ്രവർത്തിക്കുന്ന ചെരുപ്പു നക്കി മാധ്യമങ്ങളും സംസ്ഥാനത്തും ഒരു കടുത്ത യുദ്ധഭ്രാന്ത് പടർത്തി കൊണ്ടിരിക്കയാണ്. കൺവൻഷനിൽ പങ്കെടുത്ത പ്രാസംഗികർ ചൂണ്ടിക്കാട്ടി. കൺവൻഷനിൽ പാർട്ടി പ്രസദ്ധീകരണ കേന്ദ്രമായ റെഡ് സ്റ്റാർ പബ്ലിക്കേഷൻ്റെ
RSS ഫാസിസം തിരിച്ചറിവും പ്രതിരോധവും എന്ന ലഘുലേഖ പുറത്തിറക്കി.