നാല് ലേബർ കോഡുകൾ പിൻവലിക്കുക.
തൊഴിലും തൊഴിൽ നിയമങ്ങളും സംരക്ഷിക്കുക.
മെയ് 1 സാർവദേശീയ തൊഴിലാളിദിനം
സഖാക്കളെ
ലോക തൊഴിലാളിവർഗ്ഗം ഏറ്റവും പ്രതികൂലമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് 136-ാമത് സാവ്വദേശീയ തൊഴിലാളിദിനം കടന്നുവരുന്നത്. ആഗോളീകരണം ഒരു ശതമാനം വരുന്ന ലോക കോർപ്പറേറ്റ് മുതലാളിമാരേ കേനീകൃതമാക്കിയിരിക്കുന്നു. തൊഴിലാളിവർഗ്ഗത്തെ ഭിനിപ്പിക്കാനുള്ള സാമ്രാജ്യത്വ രാജ്യങ്ങളുടെ മതവൽക്കരണ ആസൂത്രണ പദ്ധതിക്കെതിരെ തൊഴിലാളിവർഗ്ഗം തെരുവുകളെ പോരാട്ട കേന്ദ്രങ്ങളാക്കേണ്ട ചരിത്ര സന്ദർഭമാണിത്.
അമേരിക്കയിലെ ഷിക്കാഗോയിലെ ഹേ മാർക്കറ്റിൽ തൊഴിലാളിവർഗ്ഗം 1886-ൽ എട്ടു മണിക്കൂർ ജോലിക്കും തൊഴിൽ സുരക്ഷിതത്വത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങളെ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാനുള്ള തന്ത്രങ്ങളാണ് അമേരിക്കൻ ഭരണകൂടം നിർവ്വഹിക്കുന്നത്. ലോകത്തെവിടേയും തൊഴിൽ ചെയ്തു് ജീവിക്കാനുള്ള തൊഴിലാളികളുടെ അവകാശം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. മറ്റ് രാഷ്ടങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വം നിഷേധിക്കുന്ന നിയമം പാസ്സാക്കിയ ട്രമ്പ് ഭരണകൂടം ഷിക്കാഗോയിൽ രക്തസാക്ഷിത്വം വരിച്ച തൊഴിലാളികളെ അപമാനിക്കുകയാണ്. കുടിയേറ്റമെന്നതു്
കോർപ്പറേറ്റ്മുതലാളിത്തത്തിന്റെ അവിഭാജ്യ ഘടകമാണ്. കോർപ്പറേറ്റുകൾ നേരിടുണഅപരിഹാര്യമായ പ്രതിസന്ധി കുടിയേറ്റ തൊഴിലാളികളെ നിരോധിക്കുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. തൊഴിൽ നിയമങ്ങൾ കുഴിച്ചുമൂടി കരാർ തൊഴിലും താൽക്കാലിക തൊഴിലും ആഗോള തൊഴിൽ നയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയിലാവട്ടെ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന തൊഴിലാളിവിരുദ്ധമായനാല് ലേബർ കോഡുകൾ നടപ്പാക്കുന്നു. സാർവ്വദേശീയ തലത്തിൽ നിലവിലുള്ള എട്ടുമണിക്കൂർ ജോലി 12 മണിക്കൂറായി ഉയർത്തുന്നു. ആധുനികസാങ്കേതികവിദ്യയുടെ മികവിൽ തൊഴിൽ സമയം ആറു മണിക്കൂറായി നിജപ്പെടുത്തേണ്ട സമയത്താണിത്. ഐ.ടി മേഖലയിൽ 16 മണിക്കൂർ വരെ തൊഴിലെടുക്കാൻ നിർബന്ധിതരാണ്. സേവന മേഖലയിൽ സ്കീം വർക്കേഴ്സ് , പ്ലാറ്റ്ഫോം ,ജിഗ് വർക്കേഴ്സ് തുടങ്ങിയ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവസുരക്ഷ പോലും ഉറപ്പാക്കാതെയാണ് പണിയെടുപ്പിക്കുന്നത്. മാലിന്യ ശേഖരണ തൊഴിലാളികൾ, ആശാ വർക്കർമാർ തുടങ്ങിയവർ അടിമത്തൊഴിലാളികളായി നിലനിൽക്കുന്നു.
റിട്ടയർമെന്റ് ആനുകൂല്യമായി നൽകിയിരുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവസാനിപ്പിച്ച് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയതോടെ പെൻഷൻ കാലഹരണപ്പെടുത്തി.
ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിഭാരം വർദ്ധിപ്പിച്ചതോടെ ആത്മഹത്യകളും തൊഴിലിന്റെ ഭാഗമായി.
രാജ്യത്തെ 96% തൊഴിലാളികളും അസംഘടിത മേഖലയിൽ പണിയെടുക്കുന്നു. നാല് ശതമാനം വരുന്ന സംഘടിത മേഖലയിലും കരാർ വൽക്കരണം നടന്നു വരുന്നു. തൊഴിൽസ്ഥിരത, തൊഴിൽ അവകാശങ്ങൾ എന്നത് പഴഞ്ചൻ മാമൂലുകളായി കോർപ്പറേറ്റുകൾ എഴുതിത്തള്ളുന്ന ഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ ലേബലുള്ള സർക്കാരും അതേ നയങ്ങളുടെ നടത്തിപ്പുകാരായി മാറിത്തീർന്ന സന്ദർഭത്തിലാണ് മെയ് ദിനം കടന്നുവരുന്നത്.
ഈ സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ ഉത്തരവാദിത്തം മുമ്പെന്നത്തേക്കാളും വർദ്ധിച്ചു വരുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കാൻ , ജാതി മതാടിസ്ഥാനത്തിൽ തൊഴിലാളിവർഗ്ഗത്തെ ഭിനിപ്പിക്കാനുള്ള കോർപ്പറേറ്റ് കൗശലങ്ങൾക്കെതിരെ തൊഴിലാളിവർഗ്ഗ ഐക്യം ഉയർത്തിപ്പിടിക്കാനാവട്ടെ
ഈ മെയ് ദിനം
ടി.സി സുബ്രഹ്മണ്യൻ
സംസ്ഥാന സെക്രട്ടറി
ട്രേഡ് യൂണിയൻ സെന്റർ ഓഫ് ഇന്ത്യ. TUCI
9447607290