Home » അഖിലേന്ത്യാ ഫാസിസ്റ്റ് വിരുദ്ധ ജനകീയ കൺവൻഷൻ വിജയിപ്പിക്കുക

അഖിലേന്ത്യാ ഫാസിസ്റ്റ് വിരുദ്ധ ജനകീയ കൺവൻഷൻ വിജയിപ്പിക്കുക

by Jayarajan C N
അഖിലേന്ത്യാ ഫാസിസ്റ്റ് വിരുദ്ധ ജനകീയ കൺവൻഷൻ വിജയിപ്പിക്കുക
CPIMLRED STAR STATE COMMITTEE , KERALA
ഛലോ നാഗ്പൂർ .
മനുവാദ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുക.
ജനാധിപത്യം, ഭരണഘടന, സംവരണം, മതേതരത്വം എന്നിവ സംരക്ഷിക്കുക
പ്രിയമുള്ളവരെ .
 സിപിഐ (എംഎൽ) റെഡ് സ്റ്റാറിൻ്റെ ആഭിമുഖ്യത്തിൽ, കോർപ്പറേറ്റ്-ആർഎസ്എസ് ഫാസിസത്തിനെതിരായ അഖിലേന്ത്യ ഫാസിസ്റ്റ് വിരുദ്ധ ജനകീയ കൺവെൻഷൻ 2024 മാർച്ച് 10 ന് നാഗ്പൂരിൽ (മഹാരാഷ്ട്ര) രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ നടക്കുകയാണ്.
“മനുവാദഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുക”, “ജനാധിപത്യം, ഭരണഘടന, സംവരണം, മതനിരപേക്ഷത എന്നിവ സംരക്ഷിക്കുക” തുടങ്ങിയ കേന്ദ്ര മുദ്രാവാക്യങ്ങളോടെയാണ് സമ്മേളനം  സംഘടിപ്പിക്കുന്നത്.
 ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസിൻ്റെ നേതൃത്വത്തിൽ, വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ, ഫാസിസ്റ്റ് ശക്തികളുടെ കാൽകീഴിൽ ഇന്ത്യ ഞരിഞ്ഞമരും .മനുഷ്യത്വരഹിതമായ മനു സ്മൃതിയുടെ കീഴിൽ, അദാനി, അംബാനി കൂട്ടുകെട്ടിൻ്റെയും  അഴിമതിക്കാരായ കോർപ്പറേറ്റ് ശക്തികളുടേയും  ഒരു ഹിന്ദുത്വ രാഷ്ട്രമാണ് അവർ ലക്ഷ്യം വെക്കുന്നതു.  ഇന്ത്യൻ ഭരണഘടനയെ  ഇല്ലാതാക്കി മനുസ്മൃതിയെ ഭരണഘടനയായി പ്രഖ്യാപിക്കും.
 തൊഴിലാളികളും കർഷകരുമടങ്ങുന്ന ബഹുഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ, ദലിതർ, അടിച്ചമർത്തപ്പെട്ടവർ, ആദിവാസികൾ, സ്ത്രീകൾ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക്  മനുഷ്യത്വപരമായ പരിഗണനകൾ പോലും  ഇവിടെ നിഷേധിക്കപ്പെടും.
കഴിഞ്ഞ 10 വർഷത്തെ മോഡീ ഭരണത്തിൻ കീഴിൽ  അഭൂതപൂർവ്വമായി
 ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും വർധിച്ചത് എന്തുകൊണ്ടാണെന്ന് രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കാൻ അവർ തയാറാകുന്നില്ല.
 ഹരിയാനയിലെ നൂഹ് മുതൽ മണിപ്പൂർ വരെ വിദ്വേഷത്തിൻ്റെയും വിഭജനത്തിൻ്റെയും വിഷ കളകൾ നട്ടുപിടിപ്പിക്കുകയായിരുന്നു കഴിഞ്ഞ പത്തുവർഷവും .
  ഫാസിസ്റ്റു ശക്തികൾ ജനങ്ങളുടെ ഉപജീവനപ്രശ്‌നങ്ങൾ അവഗണിക്കുകയും രാമ ക്ഷേത്രത്തിൻ്റെ പേരിൽ രാജ്യത്തുടനീളം വർഗ്ഗിയ കോലാഹലമുണ്ടാക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്തെ സാധാരണ ജനവിഭാഗങ്ങൾ കൊറോണ കാലത്ത് ഒരു ആശ്വാസവുമില്ലാതെ തെരുവിൽ പ്രാണികളെപ്പോലെ മരിച്ചു വീഴുമ്പോൾ, അദാനി അംബാനിയെപ്പോലുള്ള കോർപ്പറേറ്റുകളുടെ ഖജനാവ് എങ്ങനെ നിറഞ്ഞു കവിഞ്ഞുവെന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമില്ലേ?  കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്ന ബിജെപി സർക്കാർ എന്തുകൊണ്ടാണ് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ വിഷയങ്ങളിൽ സമരം ചെയ്യുന്ന കർഷകരോടും ,തൊഴിലാളികളോടും , ദളിതരോടും ,ആദിവാസികളോടും ,വിദ്യാർത്ഥികളോടും ,സ്ത്രീകളോടും ,ന്യൂനപക്ഷങ്ങളോടും പ്രത്യേകിച്ച് മുസ്ലീങ്ങളോടും കടന്നാക്രമണത്തിൻ്റെ ഭാഷ സ്വീകരിക്കുന്നത്.?
    കപട ദേശീയതയുടെ മയക്കുമരുന്ന് പ്രചരിപ്പിച്ച് ബി.ജെ.പി. സമൂഹത്തിലെ
ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നേതാക്കളെ  രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിലടക്കുകയാണ് .
 രാമക്ഷേത്രം,കൃഷ്ണ ജന്മഭൂമി എന്നിവയുടെ പേരിൽ വർഗ്ഗീയ വിഷം ചീറ്റുന്ന ബി.ജെ.പി. മറുവശത്ത്, മനുഷ്യാവകാശങ്ങളും ഭരണഘടനയും സംവരണാവകാശങ്ങളും മതേതരത്വവും ചവിട്ടിമെതിക്കുന്ന തിരക്കിലാണ് ഏർപ്പെട്ടിരിക്കുന്നത്.
ചുരുക്കത്തിൽ നീണ്ട കാലത്തെ ഉജ്ജ്വലമായ സ്വാതന്ത്ര്യ പോരട്ടങ്ങളിൽ നിന്ന് പൈതൃകമായി നമുക്ക് ലഭിച്ച എല്ലാ മൂല്യങ്ങളും തകർക്കപ്പെടുകയാണ് , ചരിത്രത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ കൈത്താങ്ങായും കാവലാളായും പ്രവർത്തിച്ചവരുടെ ഭരണത്തിൻ കീഴിൽ രാജ്യത്തെ സാധാരണക്കാർ ഇന്നു തേങ്ങുകയാണ്.
ജനാധിപത്യത്തിനും സമാധാനത്തിനും ഭരണഘടനയ്ക്കും സംവരണത്തിനും മതനിരപേക്ഷതയ്‌ക്കും വേണ്ടിയുള്ള ത്യാഗോജ്ജ്വലമായ പോരാട്ടം അനിവാര്യമായിരിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന മതഭ്രാന്തിനും വർഗീയത ത ക്കുമെതിരെ ജനങ്ങളുടെ സമര നിര വളർത്തി യെടുക്കേണ്ടതുണ്ട്.
 ആർ.എസ്സ്.എസ്സ്, മനുവാദി ഫാസിസ്റ്റ് ശക്തികളെയും
സാധാരണ ജനങ്ങളുടെ ചോരയൂറ്റുന്ന
കോർപ്പറേറ്റ് ഭീമന്മാരെയും ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടു. ഫാസിസ്റ്റുകളുടെ മുഖ്യ ആസ്ഥാനമായ നാഗ്പൂരിൽ നിന്നുതന്നെ നമുക്ക് തുടക്കം കുറിക്കാം.
സി.പി.ഐ (എം.എൽ.) റെഡ് സ്റ്റാർ നേതൃത്വത്തിൽ മാർച്ച് 10 ന് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫാസിസ്റ്റ് വിരുദ്ധ ജനകീയ കൺവെൻഷൻ വിജയിപ്പിക്കാൻ ഒരിക്കൽ കൂടി ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
 സമ്മേളന സ്ഥലം: ബാരിസ്റ്റർ രാജഭൗ ഖോബ്രഗഡെ ഹാൾ, സിദ്ധാർത്ഥ് നഗർ, കാമാത്തി റോഡ്, നാഗ്പൂർ, മഹാരാഷ്ട്ര.
സംസ്ഥാന കമ്മിറ്റി
സി.പി.ഐ. (എം.എൽ) റെഡ്‌സ്റ്റാർ.
കേരള.
23.02 – 2024

You may also like

Leave a Comment